തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കരുത്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഒന്നാമതെത്തിയ അദാനിയുടെ ടെണ്ടര്‍ തുക നല്‍കാമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. റിട്ട് ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. സ്വകാര്യവല്‍ക്കരണത്തിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ടെന്റര്‍ തുക കൂട്ടാമെന്ന നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു.

ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. അതേസമയം സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപയായിരുന്നു. പിന്നീട് ഒന്നാമതെത്തിയ അദാനിയുടെ ടെണ്ടര്‍ തുക നല്‍കാമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

വിമാനത്താവളം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവല്‍ക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

Exit mobile version