പി ജയരാജന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; റദ്ദാക്കിയത് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി

കൊച്ചി: സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിലെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ റിവിഷന്‍ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എന്‍ അനില്‍ കുമാറിന്റെ വിധി.

പ്രതിയെ ശിക്ഷിക്കാന്‍ ഉതകുന്ന തെളിവുകള്‍ ഇല്ലെന്ന് കോടതി വിലയിരുത്തി. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തെളിവില്ലെന്നും ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ വ്യക്തമാക്കി. ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു.

1991 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം വില വര്‍ദ്ധനവിനെതിരെ കൂത്തുപറമ്പ് പോസ് ഓഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പതിനഞ്ചായിരം രൂപ പിഴയും ആയിരുന്നു ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നായിരുന്നു വിധി. പിന്നീട് സെഷന്‍സ് കോടതി ശിക്ഷ ഒരേ കാലയളവില്‍ മതിയെന്ന് വ്യക്തമാക്കി. ഈ കേസിലെ ശിക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.

Exit mobile version