സുപ്രീംകോടതിയില്‍ പോയത് തെറ്റ്; സര്‍ക്കാര്‍ വിശദീകരണം തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ പോയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവര്‍ണര്‍ തള്ളിയത്.

ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ പോയത് തെറ്റ് തന്നെയാണെന്ന് അദ്ദേഹം ഇന്നും ആവര്‍ത്തിച്ചു. സംസ്ഥാനത്തെ ഭരണ സംവിധാനം തകരാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ നടപടി നിയമ വിരുദ്ധമാണ്. തുടര്‍ നടപടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സീതാറാം യെച്ചൂരിയുടെ വിമര്‍ശനങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി നല്‍കി. ‘താന്‍ പറഞ്ഞതില്‍ തെറ്റ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . അതുകൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നത്. അപ്പോള്‍ പിന്നെ സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാകില്ലല്ലോ,’ എന്നും ഗവര്‍ണര്‍ പറഞ്ഞു.

Exit mobile version