കളി കാര്യമാകുന്ന ടിക് ടോക്ക് ‘അപകടച്ചുവട്’ ! നിയന്ത്രിച്ചില്ലെങ്കില്‍ വരുത്തി വയ്ക്കുന്നത് വന്‍ അപകടം

'നില്ല്..നില്ല് എന്റെ നീലക്കുയിലേ..' ജാസി ഗിഫ്റ്റിന്റെ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അല്‍പം കടന്ന മാര്‍ഗത്തിലാണെന്ന് മാത്രം.

എന്ത് കാണിച്ചും സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാത്തിരിക്കുകയാണ് യുവതലമുറ. ഫേസ്ബുക്കും വാട്‌സ് ആപ്പും വിട്ട് യുവതി യുവാക്കള്‍ ഇപ്പോള്‍ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കില്‍ ഫോളവേഴ്‌സിനെ കിട്ടാന്‍ ലക്ഷ്യമിട്ട് കൗമാര പ്രായക്കാര്‍ ചെയ്തു കൂട്ടുന്ന കോപ്രായങ്ങള്‍ ഇപ്പോള്‍ നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡീയോ ഷൂട്ട് നടക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ടിക് ടോക്കില്‍ ഹിറ്റായതും വലിയ ചര്‍ച്ചവിഷയമായതുമായ
ഒന്നാണ് ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’ ജാസി ഗിഫ്റ്റിന്റെ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അല്‍പം കടന്ന മാര്‍ഗത്തിലാണെന്ന് മാത്രം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വീഡിയോ പകര്‍ത്തുന്നത്.

ബസിന്റെയും ഓട്ടോയുടെയും മുന്നിലേക്ക് ഹെല്‍മറ്റ് ധരിച്ചും മറ്റുപല രീതിയിലും മുഖംമറച്ച് ചാടിവീണാണ് ഈ പാട്ടിനൊത്ത് ചുവട് വയ്ക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ പോലീസ് വാഹനത്തിന്റെ മുന്നിലേക്ക് വരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഓടിവരുന്നത് കണ്ടു. സംഭവം തമാശയ്ക്കാണെങ്കിലും ചിലപ്പോഴെങ്കിലും പൊതുസമൂഹത്തിനു ഉപദ്രവമായി മാറുന്നുണ്ട്. സ്വയം അപകടം വിളിച്ചു വരുത്തുന്ന ഇത്തരം നീക്കങ്ങള്‍ തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ടിക് ടോക്ക് വീഡിയോ പകര്‍ത്തല്‍ വന്‍ തലവേദനയാകും.

Exit mobile version