പള്ളിവികാരി ആയിരിക്കെ പീഡിപ്പിച്ചു; താമരശേരി രൂപതയിലെ വൈദികന്‍ ഫാ. മനോജ് ജേക്കബിനെതിരെ പരാതിയുമായി വീട്ടമ്മ

2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്ന് വീട്ടമ്മ പറയുന്നു.

കോഴിക്കോട്: താമരശേരി രൂപതയിലെ വൈദികന്‍ ഫാ. മനോജ് ജേക്കബിനെതിരെ പീഡനപരാതിയുമായി വീട്ടമ്മ. പള്ളിവികാരി ആയിരിക്കെ പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെ വൈകീട്ടാണ് കോഴിക്കോട്ട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ 45കാരിയായ വീട്ടമ്മയാണ് ഫാ. മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെ പരാതി നല്‍കിയത്.

2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പള്ളിവികാരിയായിരിക്കെ ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്ന് വീട്ടമ്മ പറയുന്നു. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയില്‍ ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് രൂപത നേതൃത്വത്തിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണം ഉണ്ട്. ഇതേതുടര്‍ന്ന് ഫാ. മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതയില്‍ നിന്ന് നീക്കി. ഇയാള്‍ നിലവില്‍ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപ നേതൃത്വം അരിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും താമരശേരി രൂപത വ്യക്തമാക്കി.

Exit mobile version