തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ല, സമാധാനം ഉറപ്പ് വരുത്തും; എകെ ബാലന്‍

വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല.

തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍. ശബരിമലയില്‍ സമാധാനം ഉറപ്പ് വരുത്തുമെന്നും കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും മന്ത്രി പറയുന്നു. കൂടാതെ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. ബിന്ദു അമ്മിണിക്ക് നേരെ നടന്ന അക്രമം മനുഷ്യാവകാശലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

ബിജെപി ആര്‍എസ്എസ് സ്വാധീനമുള്ള പുനെയില്‍ നിന്നാണ് വരവ്. യാത്രയ്ക്ക് കൃത്യമായ തിരക്കഥയും അജന്‍ഡയും പ്രത്യേകസംവിധാനവുമുണ്ട് . തൃപ്തിയുടെ വരവ് ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ട്. നന്നായി നടക്കുന്ന ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന. ഇതിനു പിന്നാലെയാണ് മന്ത്രി ബാലന്റെ പ്രതികരണം.

Exit mobile version