പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍: ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി നിയമനം

കണ്ണൂര്‍: പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ സര്‍വീസില്‍ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് എംകെ ഗിരീഷിനെ സര്‍വീസില്‍ തിരിച്ചെടുത്തത്.

ഗിരീഷിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തര മേഖല നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.

പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായി എന്ന് ആരോപിച്ചാണ് ജൂണില്‍ ഗിരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗിരീഷിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തര മേഖല നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടര്‍ന്നാണ് ഗിരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ, സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും തെളിവില്ലാത്തതു കൊണ്ട്, കേസ് അവസാനിപ്പിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

Exit mobile version