അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പൊയ്‌ക്കോ, ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലുമുണ്ടാകില്ല ഈ കേരളത്തില്‍, കൊത്തിപ്പെറുക്കും’..!പി സതീദേവിയിക്കെതിരെ കൊലവിളി നടത്തി ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: വേണമെങ്കില്‍ അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പോയ്‌ക്കൊ ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ല, കൊത്തിപ്പെറുക്കും… സിപിഎം നേതാവ് സതീദേവിക്കെതിരെ കൊലവിളി നടത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ സവര്‍ണ സംഘടനകള്‍ നടത്തുന്ന സമരത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ കൊലവിളി നടത്തിയത്.

‘വനിതാ പോലീസുകാരെ ഞങ്ങള്‍ അങ്ങോട്ട് കയറ്റില്ല. അതില്‍ ഒരു സംശയവും വേണ്ട അതിന് ഈ നാട്ടിലെ അയ്യപ്പമ്മാര്‍ ഒറ്റക്കെട്ടായി നില്‍ക്കും രാഷ്ട്രീയമില്ലാതെ. ശാസ്ത്രാവിന്റെ ശരണം വിളികേട്ട് തെരുവീഥികളില്‍ നിന്ന് അമ്മമാര്‍ വരും. ഒരു പോലീസുകാരനും കയറില്ല. ഈ നാട്ടിലെ വിശ്വാസികള്‍ വരും. അത് കൊണ്ടാ ഞാന്‍ സതീദേവിയോട് പറഞ്ഞത്, വേണമെങ്കില്‍ നിര്‍ത്തി അവസാനിപ്പിച്ചോ. അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പൊയ്‌ക്കോ. ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലുമുണ്ടാകില്ല ഈ കേരളത്തില്‍. കൊത്തിപ്പെറുക്കും’ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഗോപാലകൃഷ്ണന്റെ പ്രസ്താവന.

സമരം ക്ഷീണിക്കുമോ എന്ന തലക്കെട്ടില്‍ ഇ സനീഷ് നയിച്ച ചര്‍ച്ചയ്ക്കിടെയാണ് ബിജെപി നേതാവിന്റെ കൊലവിളി. സതീദേവിയും എംഎന്‍ കാരശ്ശേരിയും രാജ്‌മോഹന്‍ ഉണ്ണത്താനും പങ്കെടുത്ത ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്റെ കൊലവിളി.

അതേസമയം സതീദേവിയെ കൊല്ലുമെന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Exit mobile version