നാടിനെ പരിഭ്രാന്തിയിലാക്കി പോത്ത് കയറുപൊട്ടിച്ച് ഓടി

കൂത്താട്ടുകുളം ഇടയാര്‍ നിവാസികളെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കികൊണ്ടായിരുന്നു ഈ പോത്തിന്റെയും നെട്ടോട്ടം.

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് കയറു പൊട്ടിച്ച് ഓടിയ പോത്ത് ഒരു നാടിനെയൊന്നാകെ പരിഭ്രാന്തിയിലാക്കി. കൂത്താട്ടുകുളം ഇടയാര്‍ നിവാസികളെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കികൊണ്ടായിരുന്നു ഈ പോത്തിന്റെയും നെട്ടോട്ടം.

ഇടയാറിലെ മീറ്റ് പ്രൊഡക്റ്റസ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്താണ് ‘ജല്ലിക്കട്ട്’ എന്ന സിനിമയ്ക്ക് സമാനമായി ജീവനക്കാരെ വെട്ടിച്ച് കയറുപൊട്ടിച്ചോടിയത്.

പിന്നീട് നാട്ടുകാര്‍ മുഴുവന്‍ പോത്തിന് പിന്നാലെയായി. ഇടയാര്‍ കവലയില്‍ നിന്നോടി മുത്തുപൊതിക്കല്‍ മലയിലേയ്ക്ക് ഓടിയ പോത്ത് റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ നഗരസഭയെ വിവരമറിയച്ചതോടെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.

ഇവര്‍ പോത്തിനെ പിടിക്കാന്‍ മലകയറിയതോടെ പോത്ത് വീണ്ടും കവലയിലേക്ക്. പിന്നീട് കുട്ടികളെ തേടി അംഗനവാടിയിലേക്ക് കൈവിട്ടുപോയില്ലെങ്കിലും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പോത്തിനെ പിടികൂടാന്‍ നാട്ടുകാര്‍ക്കായി.

Exit mobile version