മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തം: വിമര്‍ശനമുന്നയിച്ച വിഎസിനെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫ്‌ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കുന്നതില്‍ വിമര്‍ശനമുന്നയിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനുള്ള മറുപടിയായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കോടതി വധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഭരണഘടനപാരമായ ബാധ്യതയാണ്. അതുകൊണ്ട് മരടിലെ വിഷയം മറ്റ് ഏതെങ്കിലും വിഷയുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നായിരുന്നു വിഎസിനുള്ള മറുപടിയില്‍ പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ, മരടിലെ താമസക്കാരുടെ പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു വിഎസിന്റെ വിമര്‍ശനം.

Exit mobile version