ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരിച്ചു; പോയത് 14 വര്‍ഷം കാത്തിരുന്ന് കിട്ടിയ ഏക കണ്‍മണി, നെഞ്ചകം തകര്‍ന്ന് കുടുംബം

2004-ലാണ് ഇവരുടെ ഷിഹാബുദ്ദീന്‍ -ആയിഷയുടെ വിവാഹം കഴിഞ്ഞത്.

മണ്ണാര്‍ക്കാട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരണപ്പെട്ടത്. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് ദാരുണ സംഭവം നടന്നത്.

വൈകുന്നേരം കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കിടക്കുന്നത് കണ്ടത്. ഉടനെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2004-ലാണ് ഇവരുടെ ഷിഹാബുദ്ദീന്‍ -ആയിഷയുടെ വിവാഹം കഴിഞ്ഞത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മിന്‍ഹ ഫാത്തിമയുടെ വരവ്.

പൊന്നോമനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നെഞ്ചകം തകര്‍ന്നിരിക്കുകയാണ് കുടുംബം. സ്‌നേഹിച്ച് കൊതി തീരും മുന്‍പേയുള്ള മിന്‍ഹയുടെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ് ഇവര്‍ക്ക്. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീന്‍.

Exit mobile version