വീരമൃത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തച്ചത്

നെടുമ്പാശ്ശേരി: ജമ്മുകാശ്മീരില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തച്ചത്. ജില്ലാ കളക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

സുബേദാര്‍ വിശ്വമോഹന്റെ നേതൃത്വത്തിലുള്ള നാല് സൈനികര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകും. ആറ് മണിയോടെയാണ് സംസ്‌ക്കാരം.

തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് കൃഷ്ണഗാട്ടി സെക്ടറില്‍ വച്ച് ആന്റണിക്ക് വെടിയേറ്റത്. പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 34 വയസ്സുകാരനായ ആന്റണി സെബാസ്റ്റ്യന്റെ ഭാര്യ അന്ന ഡയാന ജോസഫാണ്.

Exit mobile version