ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; കേരളത്തില്‍ കനത്ത ജാഗ്രതാനിര്‍ദേശം

ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും ആരാധനാലയളിലും കനത്ത നിരീക്ഷണവും സുരക്ഷയും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

തിരുനവന്തപുരം: കടല്‍മാര്‍ഗം മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട് കോയമ്പത്തൂരില്‍ എത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയത്. ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും ആരാധനാലയളിലും കനത്ത നിരീക്ഷണവും സുരക്ഷയും നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഡിജിപി ജില്ല പോലീസ് മേധാവികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് 112 എന്ന് നമ്പറില്‍ വിവരമറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ സ്വദേശി ഉള്‍പ്പെടെയുള്ള സംഘമാണ് തമിഴ്‌നാട് കോയമ്പത്തൂരില്‍ എത്തിയതെന്നാണ് ഇന്റലിജന്‍സ് നല്‍ക്കുന്ന വിവരം. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്.

Exit mobile version