കുടുംബജീവിതത്തെക്കുറിച്ച് കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നു; ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി

തൃശ്ശൂര്‍: ചാനല്‍ പരിപാടിക്കിടയില്‍ സിസ്റ്റര്‍ ലൂസിയെ കുറിച്ച് അപവാദപ്രചരണം നടത്തിയ വൈദികന്‍ ജോസഫ് പുത്തന്‍പുരക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി. ഫേസ്ബുക്കിലൂടെ ആണ് സിസ്റ്റര്‍ ലൂസി പ്രതികരിച്ചത്. 24 ന്യൂസിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ചാനലില്‍ വന്ന് പറയാന്‍ സാധിക്കാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും തന്റെയും പക്കല്‍ ഉണ്ടെന്ന്
ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ പറഞ്ഞത്.

ഇതിനെതിരെയാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസി പ്രതികരിച്ചിരിക്കുന്നത്. വൈദികന്‍ തന്നോട് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ പരാതിയുമായി പേകേണ്ടി വരുമെന്നുമാണ് സിസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടിവി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നുവെന്നും സിസ്റ്റര്‍ ലൂസി ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ജോസഫ് പുത്തന്‍പുരക്കല്‍ എന്ന മാന്യദേഹം, കത്തോലിക്കസഭയിലെ വൈദീകന്‍, 24 ന്യൂസ് ജനകീയകോടതിയിലൂടെ പരസ്യമായി എന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു.ചാനലില്‍ വന്ന് അലക്കാന്‍ കഴിയാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ട് എന്ന് വാദിച്ച് എനിക്ക് മാനഹാനി വരുത്തിയിരിക്കുന്ന നിങ്ങള്‍ മാപ്പ് പറയുക വേണം.ഇല്ലെന്കില്‍ പരാതിയുമായി പോകേണ്ടി വരും.ഇതാണ് സഭയിലെ നീതി .കന്യാസ്ത്രീകള്‍ അനങ്ങരുത്,തെറ്റുകളെ ചൂണ്ടികാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം.കന്യാസ്ത്രീകള്‍ ഭയന്ന് ഏന്തിനും ഈ വര്‍ഗ്ഗത്തിന് കൂട്ടുനില്ക്കുന്നു. കാര്യങ്ങള്‍ പുറത്ത് പറയൂ പുത്തന്‍പുര.എവിടുന്ന് കിട്ടി നിങ്ങള്‍ക്കീവാര്‍ത്തകള്‍?സി ആന്‍ജോസഫിന്റെ വകയാണോ? എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നു.പരസ്യപ്പെടുത്താന്‍ മേലാത്ത നിങ്ങള്‍ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ.വെല്ലുവിളിക്കന്നു.

Exit mobile version