ഈ മേയര്‍ മാസ് അല്ല കൊലമാസ്, 50-ാമത്തെ ലോഡും കയറ്റിവിട്ടു, 53,54 ഫില്ലിങ്ങില്‍; സോഷ്യല്‍മീഡിയയിലും താരമായി തിരുവനന്തപുരം നഗരപിതാവ്

ഇപ്പോള്‍ 53,54 ഫില്ലിങ്ങില്‍ ആണെന്ന് നഗരപിതാവായ വികെ പിശാന്ത് പറയുന്നു.

തിരുവനന്തപുരം: 2018-ലെ പ്രളയകാലത്ത് ഏറ്റവും നാശം വിതച്ചത് തെക്കന്‍ മേഖലകളിലായിരുന്നു. എന്നാല്‍ ഇത്തവണത്തെ പ്രളയം കശക്കിയെറിഞ്ഞത് മലബാര്‍ മേഖലയെയാണ്. എന്നാല്‍ ഇവിടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതാകട്ടെ തലസ്ഥാന നഗരമായ തിരുവനന്തപുരം ആണ്. കാരണം മറ്റൊന്നുമല്ല, പ്രളയം നാശം വിതച്ച മലബാറിന് സഹായ പ്രളയമാണ് തിരുവനന്തപുരത്തെ നഗര പിതാവ് ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ ക്യാംപില്‍ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 50ഓളം ലോഡ് കയറ്റി വിട്ടു കഴിഞ്ഞു, ഇപ്പോള്‍ 53,54 ഫില്ലിങ്ങില്‍ ആണെന്ന് നഗരപിതാവായ വികെ പ്രശാന്ത് പറയുന്നു. രാത്രി 9 മണി ആകുമ്പോള്‍ 46-ാമത്തെ ലോഡ് ഫില്ലിങ്ങിലാണെന്നാണ് മേയര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. എന്നാല്‍ രാത്രിയും വിശ്രമമില്ലാതെ അവശ്യസാധനങ്ങള്‍ അയച്ചു കൊണ്ടേയിരിക്കുകയാണ്. അധികം വൈകാതെ തന്നെ 55 ലോഡ് ആവും എന്നതില്‍ സംശയമില്ല.

രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയര്‍മാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. മേയര്‍ക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും കൂടിയതോടെ സംഗതി കുറച്ചു കൂടി കളര്‍ഫുള്ളായി. കുമിഞ്ഞ് കൂടുന്ന സാധനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. രാവും പകലും വിശ്രമമില്ലാതെയാണ് സാധനങ്ങള്‍ കയറ്റി അയച്ചു കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ മേയര്‍ക്ക് കൈയ്യടിച്ചും അഭിനന്ദനും നേര്‍ന്നും സോഷ്യല്‍മീഡിയയും രംഗത്തുണ്ട്. നിരവധി പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. മേയര്‍ ബ്രോ, നിങ്ങള്‍ മരണ മാസാണെന്നാണ് കമന്റുകള്‍.

Exit mobile version