പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു, ബില്ലുകള്‍ ചുട്ടെടുക്കുകയാണ്; ബില്ലുകള്‍ പാസാക്കുന്നതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. വിശദമായ ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ലനെന്റില്‍ ബില്ലുകള്‍ പാസാക്കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബില്ലുകള്‍ പാതി വെന്തതും, വേവാത്തതുമൊക്കെ ഒന്നൊന്നായി ചുട്ടെടുക്കുകയാണെന്നും എംഎം മണി വിമര്‍ശിച്ചു.

ചര്‍ച്ചയില്ലാതെയും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെയും ബില്ലുകള്‍ പാസാക്കുമ്പോള്‍ ജനാധിപത്യം നോക്കുകുത്തിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫാസിസം ഇങ്ങനെയും കടന്നുവരുമെന്നും ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ചുട്ടെടുക്കുകയാണ്; ചക്കക്കുരുവല്ല, ബില്ലുകളാണ്. ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ, പാതി വെന്തതും, വേവാത്തതുമൊക്കെ ഒന്നൊന്നായി ചുട്ടെടുക്കുകയാണ്. പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു. ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .ഫാസിസം ഇങ്ങിനെയും കടന്നുവരും.ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ല.’

Exit mobile version