പതിനഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

കുട്ടി ഉറക്കത്തില്‍ മരിച്ചതാണെന്നാണ് ഇവരുടെ ആദ്യ മൊഴി. ആലപ്പുഴയിലെ പട്ടണക്കാടില്‍ ഇന്നലെ വൈകീട്ടാണ് സംഭവം

ആലപ്പുഴ: ആലപ്പുഴയില്‍ 15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വീടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിച്ചു. ശ്വസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതേതുടര്‍ന്ന് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

കുട്ടി ഉറക്കത്തില്‍ മരിച്ചതാണെന്നാണ് ഇവരുടെ ആദ്യ മൊഴി. ആലപ്പുഴയിലെ പട്ടണക്കാടില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്. മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടി ചലനമില്ലാതെ കണ്ടതോടെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.

പരിശോധനയില്‍ കുട്ടിയുടെ വായില്‍ ഒരു പാട് ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.

Exit mobile version