മകളുടെ കാമുകന്റെ സഹായത്തോടെ 40കാരി തന്റെ കാമുകനെ കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍

മകളുടെ കാമുകന്‍ മുസഹിദിന്റെ സഹായത്തോടെയാണ് രാജീവിലെ കൊലപ്പെടുത്തിയത്. രാജീവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷമിം ബാനോ എന്ന് 40 കാരിയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു

മീററ്റ്: മീററ്റില്‍ മകളുടെ കാമുകന്റെ സഹായത്തോടെ തന്റെ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി. മിലിട്ടറി ഫാമില്‍ ട്രാക്ടര്‍ ഓടിച്ചിരുന്ന രാജീവ് കുമാര്‍ എന്ന 38 കാരനാണ് കൊല്ലപ്പട്ടത്. മകളുടെ കാമുകന്‍ മുസഹിദിന്റെ സഹായത്തോടെയാണ് രാജീവിലെ കൊലപ്പെടുത്തിയത്. രാജീവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷമിം ബാനോ എന്ന് 40 കാരിയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഔറംഗാപൂര്‍ ദിഗ്ഗി ഗ്രാമത്തിലെ ഫമിന് സമീപം രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജീവിന്റെ ഭാര്യ പരാതിയുമായി പോലീസിനെ സമീപ്പിച്ചു. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഷമിം, 24 കാരനായ മുസഹിദ്, എന്നിവര്‍ക്കെടിരെയാണ് രാജീവിന്റെ ഭാര്യ പരാതി നല്‍കിയത്.

വെള്ളിയാഴ്ചയാണ് രാജീവിനെ കൊലപ്പെടുത്തിയതിന് ഷമിം, മുസഹിദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. 40 കാരിയുടെ മകളുമായി മുസഹിദിന്റെ പ്രണയ ബന്ധം രാജീവ് എതിര്‍ത്തിരുന്നു. കൂടാതെ ഷമിം ബാനോയുടെ പെരുമാറ്റത്തിലും രാജീവിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സ്ഥിരം വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് രാജീവിനെ ഒഴിവാക്കാന്‍ ഷമിം മുസഹിദിന്റെ സഹായം തേടിയത്.

കാജീവിനെ ഫാമില്‍ ജോലിക്കെന്ന പേരില്‍ ഔറംഗാപൂര്‍ ദിഗ്ഗിയിലെത്തിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് രാജീനിന് മദ്യം നല്‍കി. അമിതമായി മദ്യപിച്ച് ബോധരഹിതനായ രാജീവിനെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ആഴത്തില്‍ മറവു ചെയ്യാത്തതിനാല്‍ ഫാമില്‍ പണിക്ക് എത്തിയ കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. രാജീവിനെ കൊല്ലാന്‍ ഉപയോഗിച്ച കയറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version