പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; യുവാവിനെ സഹോദരനും കൂട്ടുകാരും മര്‍ദ്ദിച്ചു, നാല് പേര്‍ പിടിയില്‍

അക്രമി സംഘം വിഷ്ണുദേവിന്റെ ജോലി സ്ഥനത്തെത്തുകയും കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സുഹൃത്തും അയല്‍വാസിയുമായി പെണ്‍കുട്ടിയുടെ ഒപ്പം നിന്നുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദേവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുക്കാരനുമാണ് പിടിയിലായത്.

അക്രമി സംഘം വിഷ്ണുദേവിന്റെ ജോലി സ്ഥനത്തെത്തുകയും കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അക്രമി സംഘം വിഷ്ണുവിനെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. അര്‍ധരാത്രിയോടെ അക്രമി സംഘം വിഷ്ണുവിനെ കഴക്കൂട്ടം മേല്‍പാലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ വിഷ്ണുദേവ് പോലീസില്‍ പരാതി നല്‍കിയി. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ നാല് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ മിഥുന്‍,വിനീത്,അഖില്‍ ചന്ദ്രന്‍,അതുല്‍ ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരനടക്കം മറ്റ് അഞ്ചുപേര്‍ക്കായി അന്വേഷണം തുടരുകയാണ്.

ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടതുമായി ബന്ധപ്പെട്ട് വിഷ്ണുവിനെതിരെ പെണ്‍കുട്ടിയുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ സുഹൃത്തുക്കളെ കൂട്ടി വിഷ്ണുവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചത്. ക്രൂരമര്‍ദ്ദനത്തില്‍ വിഷ്ണുവിന്റെ മുഖത്ത് പരുക്കേറ്റു.

Exit mobile version