തിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കുട്ടിയെ പലപ്പോഴായി മദ്രസയിലേക്ക് വിളിപ്പിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതായും പോലീസ് പറയുന്നു

മലപ്പുറം: തിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പോത്തന്നൂര്‍ സ്വദേശി അലിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനാണ് അലി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് മദ്രസ അധ്യാപകനെതിരെ പോക്‌സോ ചുമത്തി 14 ദിവസം ജയിലിലടച്ചത്.

ഇയാള്‍ നിരവധി തവണ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ അമ്മയ്ക്ക് അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് അലി കാണാന്‍ ചെന്നപ്പോള്‍ കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു.

ഇതനുസരിച്ച് കുട്ടിയെ പലപ്പോഴായി മദ്രസയിലേക്ക് വിളിപ്പിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതായും പോലീസ് പറയുന്നു. അധ്യാപകന്റെ പീഡനത്തില്‍ സഹാക്കാനാകാതെ കുട്ടി അമ്മയോടെ വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പരാതിപെടുകയും തുടര്‍ന്ന്

പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു. പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി തെളിവെടുത്തു. തിരൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version