വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനിലെ എല്ലാവരെയും രക്ഷപ്പെടുത്തി; യാത്രക്കാര്‍ സുരക്ഷിതരെന്ന് റയില്‍വേ

ട്രെയിനിന്റെ അകത്ത് 2000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു പ്രഥമിക നിഗമനം.

മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ്
ട്രെയിനില്‍ പെട്ട എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി. ട്രെയിനിലുണ്ടായിരുന്ന 700 പേരെയും രക്ഷപ്പെടുത്തിയെന്ന് റയില്‍വേ അധികൃതര്‍ വ്യക്തമാക്കി. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും റയില്‍വേ പോലീസും ചേര്‍ന്നാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. യാത്രക്കാരില്‍ കുറച്ചുപേരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയത്. ബദല്‍പൂരിനും വാങ്കണിക്കും ഇടയില്‍ വച്ചാണ് ട്രെയിന്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് പാളത്തിലും ഇരുവശത്തും അനിയന്ത്രിതമായി വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങുകയായിരുന്നു.

ട്രെയിനിന്റെ അകത്ത് 2000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു പ്രഥമിക നിഗമനം. ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രക്ഷപെടുത്തിയവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version