വന്ദേമാതരത്തെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ടോ…? വിവാദത്തില്‍ കലാശിച്ച് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിയുടെ ചോദ്യം

കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ സമാജ്‌വാദി പാര്‍ട്ടി എംപി ഷാഫിക്കുര്‍ റഹ്മാന്‍ ബാര്‍ക്ക് ''വന്ദേമാതരം'' വിളിക്കാന്‍ വിസമ്മതിച്ചിരുന്നു.

ന്യൂഡല്‍ഹി: വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന വിവാദ പരാമര്‍ശവുമായി ഒഡീഷയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും എംപിയുമായ പ്രതാപ് ചന്ദ്ര സാരംഗി. പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗം തന്നെയാണ് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്.

‘വന്ദേമാതരത്തെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്തെങ്കിലും അവകാശമുണ്ടോ? ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രത്യേക വിഭാഗക്കാരെ രാജ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. രാജ്യം പ്രധാനമന്ത്രിയുടെ കൂടെയാണ്. അഫ്സല്‍ ഗുരുവിനെ പ്രശംസിക്കുന്നവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമുണ്ടോ’ തുടങ്ങിയ ചോദ്യങ്ങളാണ് മന്ത്രി ആരാഞ്ഞത്. ‘ഒരിക്കലും ഇല്ല’ എന്നായിരുന്നു പാര്‍ലമെന്റിന്റെ ട്രഷറി ബെഞ്ച് നല്‍കിയ മറുപടിയും.

കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ സമാജ്‌വാദി പാര്‍ട്ടി എംപി ഷാഫിക്കുര്‍ റഹ്മാന്‍ ബാര്‍ക്ക് ”വന്ദേമാതരം” വിളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇസ്ലാമിന് എതിരാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വന്ദേമാതരം ചെല്ലാന്‍ വിസമ്മതം അറിയിച്ചത്. ഇതിനു പിന്നാലെയാണ് ബിജെപി മന്ത്രിയുടെ ജീവിതവും. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ബിജെപി നേടിയിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രസംഗത്തില്‍ സാരംഗി പറഞ്ഞു. ഒഡീഷയിലെ ബജ്‌റംഗ്ദളിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയായിരുന്നു സാരംഗി.

Exit mobile version