ആറു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ച് വീഴ്ത്തി ഐപിഎസുകാരന്‍, ‘സിങ്ക’മെന്ന വിശേഷണം നല്‍കി സോഷ്യല്‍മീഡിയ

ആറ് വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്ന ആളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ലഖ്‌നൗ: ആറു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ വെടിവെച്ച് വീഴ്ത്തി ഐപിഎസ് ഓഫീസര്‍. എസ്പി അജയ്പാല്‍ ശര്‍മ്മയാണ് പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയും നിറകൈയ്യടികളാണ് അജയ്പാലിന് നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം നടന്നത്.

ആറ് വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്ന ആളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസും എത്തി. എന്നാല്‍ പോലീസിനെ കണ്ടപ്പാടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഉടനെ അജയ്പാല്‍ പ്രതിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. മുട്ടിന് താഴെയാണ് അദ്ദേഹം വെടിയുതിര്‍ത്തത്. മൂന്ന് തവണ വെടിയുതിര്‍ത്തു. വെടികൊണ്ട് അനങ്ങാന്‍ പോലുമാവാതെ പ്രതി നിലം പതിച്ചു. ഉടനെ ആശുപത്രിയിലേയ്ക്കും മാറ്റി. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പോലീസ് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് അയല്‍വാസിയായ നാസിലാണ് പ്രതിയെന്ന് വ്യക്തമായത്. അജയ്പാലിന്റെ ഈ നടപടിയില്‍ സോഷ്യല്‍മീഡിയയും ഒന്നടങ്കം വാഴ്ത്തുകയാണ്. കുട്ടികള്‍ക്ക് മേല്‍ കൈവെക്കുന്നവനെ ഈ തലത്തില്‍ തന്നെ വേണം കൈകാര്യം ചെയ്യാന്‍ എന്നാണ് സോഷ്യല്‍മീഡിയയുടെ വാദം. ഐപിഎസ് ഓഫീസറാണ് ഇന്ന് സോഷ്യല്‍മീഡിയയുടെ ഹീറോ ആകുന്നത്.

Exit mobile version