വായ്പ തുക തിരിച്ച് നല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു, വീഡിയോ

ഹോട്ടല്‍ തുടങ്ങാനായി നിരവധിപ്പേരുടെ കൈയില്‍ നിന്നും രാജമ്മയും മകളും 50000 രൂപ വായ്പ വാങ്ങി

ബംഗളൂരു: കര്‍ണാടകയില്‍ രാമനഗരയിലെ കൊഡിഗെഹള്ളിയില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് ശിക്ഷിച്ചു. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ സ്വദേശിനിയായ 36-കാരി രാജമ്മയെയാണ് കെട്ടിയിട്ടത്. ഹോട്ടല്‍ തുടങ്ങാനായി നിരവധിപ്പേരുടെ കൈയില്‍ നിന്നും രാജമ്മയും മകളും 50000 രൂപ വായ്പ വാങ്ങി.

എന്നാല്‍ ഹോട്ടല്‍ നഷ്ടത്തിലായതോടെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. വായ്പ കാലാവധി കഴിഞ്ഞതോടെ നാട്ടുകാര്‍ നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങി. കൊടുക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് യുവതി വീട് വിട്ട് മാസങ്ങള്‍ക്കു മുന്‍പ് കൊഡിഗെഹള്ളിയില്‍ നിന്നു നാടുവിട്ടു.

എന്നാല്‍ രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ബുധനാഴ്ച ഇവരെ കണ്ടെത്തുകയും വ്യാഴാഴ്ച കൊഡിഗെഹള്ളിയിലേക്കു കൊണ്ടുവരുകയും പോസ്റ്റില്‍ കെട്ടിയിട്ട് ശിക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം പുറത്ത് വന്നതോടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version