വോട്ടര്‍മാരെ സ്വാധീനിക്കുന്ന പോളിങ് ഓഫീസര്‍, വീഡിയോ വൈറലായതോടെ നടപടി തുടങ്ങി

ഫരീദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിനുള്ളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോളിംഗ് ഓഫീസര്‍ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം അരങ്ങേറിയത്. ബൂത്തിനുള്ളില്‍ പോളിങ് ഓഫീസര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വീഡിയോ വൈറലായിരുരന്നു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള പോളിംഗ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തത്.

ഫരീദാബാദിലെ പ്രിത്ല ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം നടക്കുന്നത്. ബൂത്തിനുള്ളില്‍ ഇരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥന്‍ സ്ത്രീ വോട്ടര്‍മാര്‍ എത്തുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിനടുത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഓരോ വോട്ടമാര്‍രും എത്തുമ്പോള്‍ നീല ടീ ഷര്‍ട്ട് ധരിച്ച ഇയാള്‍ യന്ത്രത്തിനടുത്തേക്ക് ചെല്ലുന്നതും എന്തോ ചെയ്യുന്നതും വ്യക്തമാണ്. ഏതെണ്ടെല്ലാ സ്ത്രീകളും എത്തുമ്പോള്‍ ഇയാള്‍ ഇക്കാര്യം ചെയ്യുന്നുമുണ്ട്. ബൂത്തില്‍ വേറെയും ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരാരും തന്നെ ഇയാളെ തടയാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ വിവാദ ഉദ്യോഗസ്ഥന്റെ അടുത്തിരുന്നയാള്‍ തന്റ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലാവുകയായിരുന്നു.

അതേസമയം, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഹരിയാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഹരിയാന തിരഞ്ഞടുപ്പ് കമിഷനും സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ ഇത് ബാധിച്ചിട്ടില്ലെന്നും കമിഷന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരെ ബൂത്ത് പിടിത്തത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version