ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തിയ സംഭവത്തില്‍ നടപടി; വാര്‍ഡന്മാരടക്കം നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാരടക്കം നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പെണ്‍കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു.

പഞ്ചാബിലെ ബത്തീന്ദ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിലാണ് രണ്ട് ദിവസം മുമ്പ് പ്രതിഷേധത്തിനിടയായ സംഭവം നടന്നത്. ഹോസ്റ്റലിന്റെ ശുചിമുറിയില്‍ ഉപയോഗിച്ച നാപ്കിന്‍ അലക്ഷ്യമായി ഉപേക്ഷിച്ചത് ആരാണെന്നറിയാന്‍ വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധിക്കുകയായിരുന്നു. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്മാരും രണ്ട് സുരക്ഷാജീവനക്കാരും ചേര്‍ന്നായിരുന്നു പരിശോധന.

എന്നാല്‍ ഇത് കടുത്ത ശിക്ഷയാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമായിരുന്നു. സംഭവം ആദ്യം നിഷേധിച്ചെങ്കിലും വിദ്യാര്‍ത്ഥിനികളെ അനുനയിപ്പിക്കാന്‍ ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ നിര്‍ബന്ധിതരായി. അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ നാല് പേരെയും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്

Exit mobile version