പ്രജ്ഞാസിങിന്റെ സ്വത്ത് വിവരപട്ടികയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കല്ലും

ഭോപാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രജ്ഞാസിങ് താക്കൂറിന്റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു വിവരങ്ങളുടെ കൂട്ടത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സൂക്ഷിച്ച് വെച്ച വെള്ളി കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികയും ഉണ്ടെന്ന് റിപ്പോര്‍ട്ട്.

വെറും 4.44 ലക്ഷമാണ് പ്രജ്ഞാ സിങ്ങിന്റെ ആസ്തി. രണ്ട് ബാങ്കുകളിലായി 1.89 ലക്ഷം സ്വന്തം പേരിലുണ്ട്. വരുമാന മാര്‍ഗമായി പറയുന്നത് ഭിക്ഷാടനമാണ്. രണ്ട് വെള്ളി കോപ്പകളും ഒരു വെള്ളിപാത്രവും നാല് വെള്ളി ഗ്ലാസുകളും സ്വത്ത് വിവരങ്ങളില്‍പ്പെടുന്നുണ്ട്.

നിലവില്‍ മാലേഗാവ് ഭീകരാക്രമണക്കേസ് നടന്നുകൊണ്ടിരിക്കെ ആണ് പ്രജ്ഞാസിങ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ പ്രജ്ഞാസിങ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെടാനാകില്ലെന്ന് ദേശിയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ചതീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഏജന്‍സി വ്യക്തമാക്കിയിരുന്നു.

Exit mobile version