‘മോഡി ജാക്കറ്റ്’ വാങ്ങാന്‍ ആളില്ല; മോഡി പ്രഭാവത്തിനൊപ്പം ജാക്കറ്റിന്റെ പ്രഭയും ഇടിഞ്ഞു; മുമ്പ് ദിവസം 35 എണ്ണം, ഇപ്പോള്‍ ആഴ്ചയിലൊന്ന് വിറ്റാലായി!

ഔറംഗബാദ് : കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും വന്‍ പ്രചാരണം നേടിയ മോഡി ജാക്കറ്റിന് ഇത്തവണ പ്രിയം വന്‍ തോതില്‍ ഇടിഞ്ഞതായി കണക്കുകള്‍. 2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താഴ്ന്നുവെന്ന് വ്യാപാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വ്യാപാരികള്‍. എന്ന തെരഞ്ഞെടുപ്പ് പിവാതില്‍ക്കല്‍ എത്തിയിട്ടും വലിയ മാറ്റമൊന്നും വില്‍പ്പനയില്‍ ഉണ്ടായിട്ടില്ല.

അതേസമയം, സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ ജാക്കറ്റ്‌വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിക്കാറുള്ള ഹാഫ് സ്ലീവ് കോട്ടാണ് മോഡി ജാക്കറ്റ് എന്നറിയപ്പെട്ടത്. ഇത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കോട്ട് കോപ്പിയടിച്ചതാണ് ഇതെന്ന വാദവും ഇതിനിടെ ഉയര്‍ന്നിരുന്നു. മോഡി ജാക്കറ്റാണോ നെഹ്‌റു കോട്ടാണോ എന്ന തര്‍ക്കവും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഉടലെടുത്തിരുന്നു.

Exit mobile version