തെളിവുകളുടെ അഭാവം; അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പോലീസ് പിന്‍വലിച്ചു

സര്‍വ്വകലാശാലയില്‍ ഫെബ്രുവരി 12നാണ് സംഘര്‍ഷം ഉണ്ടായത്

അലിഗഡ്: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ് അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പോലീസ് പിന്‍വലിച്ചു. സര്‍വ്വകലാശാലയിലെ പതിനാല് വിദ്യാര്‍ത്ഥികളുടെ പേരിലാണ് കുറ്റം ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭാരതീയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധിയാണ് തന്നെ വിദ്യാര്‍ത്ഥികള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ സംഘര്‍ഷത്തിനിടയില്‍ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകള്‍ ഒന്നും അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.

സര്‍വ്വകലാശാലയില്‍ ഫെബ്രുവരി 12നാണ് സംഘര്‍ഷം ഉണ്ടായത്. എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഉവൈസി ക്യാമ്പസ് സന്ദര്‍ശിക്കുന്നത് തടയണമെന്ന് യുവമോര്‍ച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

Exit mobile version