പുല്‍വാമയിലെ ഭീകരാക്രമണം; സൈനികര്‍ മരിച്ചു വീണപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തിലാറാടി; വിദ്വേഷം നിറച്ച് ബിജെപി എംഎല്‍എയുടെ പ്രസംഗം, വ്യാപക പ്രതിഷേധം

പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് രാജാ സിങ്ങിന്റെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എത്തിയത്.

ഹൈദരാബാദ്: പുല്‍വാമയില്‍ രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികരുടെ പേരില്‍ വിദ്വേഷ പ്രസംഗം നടത്തി ബിജെപി എംഎല്‍എ രാജാസിങ്. ജവാന്മാര്‍ മരിച്ചു വീണപ്പോള്‍ മുസ്ലീങ്ങള്‍ സന്തോഷത്തില്‍ ആറാടി എന്നാണ് എംഎല്‍എ ആരോപിച്ചത്. പലരും അത്തരത്തില്‍ കുറിപ്പുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചുവെന്നും നേതാവ് ആരോപിക്കുന്നു.

പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് രാജാ സിങ്ങിന്റെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എത്തിയത്. പ്രധാനമന്ത്രി ഒരു പത്ത് മിനുട്ട് തന്നാല്‍ എല്ലാ ഭീകരരെയും ഒറ്റയടിക്ക് ഇല്ലാതാക്കാമെന്നും രാജാസിങ് പറഞ്ഞു. ‘മോഡിജീ നിങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിന് നല്‍കിയ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തരൂ. എല്ലാ തീവ്രവാദികളെയും കൊന്നു തരാം. രാജ്യത്തിന് പുറത്തുള്ളവരെയും അകത്തുള്ളവരെയും’ രാജാസിങ് പറഞ്ഞു.

ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജാസിങ് പറഞ്ഞിരുന്നു. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ 30 ഓളം കേസുകളുള്ളയാളാണ് രാജാസിങ്.

Exit mobile version