വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞില്ല; ബിസിനസ് പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കി, എതിര്‍ത്ത ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി

കൊലയ്ക്ക് ശേഷം ജസ്‌കരണിന്റെ ശരീരം ഇവര്‍ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലായി ഉപേക്ഷിക്കുകയായിരുന്നു

ലുധിയാന: വായ്പയെടുത്ത നാല്‍പത് ലക്ഷം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബിസിനസ് പാര്‍ട്ണറെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഭാര്യയെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. ജസ്‌കരണ്‍ സിംഗ് എന്ന വ്യക്തിയില്‍ നിന്നും നാല്‍പത് ലക്ഷം രൂപയാണ് ഹര്‍ണേക് സിംഗ് വായ്പ വാങ്ങിയത്. പണം തിരിച്ചടയ്ക്കാനുള്ള പല അവധികളും കഴിഞ്ഞിട്ടും ഇയാള്‍ പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം.

ഒക്ടോബര്‍ 14 നാണ് പണം ആവശ്യപ്പെട്ട് ജസ്‌കരണ്‍ സിംഗ് ഹര്‍ണേക് സിംഗിന്റെ വീട്ടിലെത്തിയത്. ഹര്‍ണേലും ഭാര്യ ഗുര്‍മേഹര്‍ കൗറും ചേര്‍ന്നാണ് ജ്‌സകറിനെ കെട്ടിയിട്ട ശേഷം കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ജസ്‌കരണിന്റെ ശരീരം ഇവര്‍ ഇരുപത്തഞ്ചിലധികം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലായി ഉപേക്ഷിക്കുകയായിരുന്നു. ലുധിയാനയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നാണ് ജസ്‌കരണിന്റെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തത്.

പോലീസ് പിടിച്ചാല്‍ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യ ഗുര്‍മേഹറിനോട് ഹര്‍ണേക് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ഭാര്യ എതിര്‍ത്തതിന് തുടര്‍ന്നാണ് ഇയാല്‍ ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. കൂടാതെ ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഹര്‍ണേകിന്റെ ലക്ഷ്യം. മോഷ്ടാക്കളാണ് ഭാര്യയെ കൊന്ന് തന്നെ മുറിവേല്‍പ്പിച്ചത് എന്നായിരുന്നു ഹര്‍ണേക് പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്ട് കൊലപാതകങ്ങളും താന്‍ തന്നെ നടത്തിയതാണെന്ന് ഹര്‍ണേക് സമ്മതിച്ചു. പോലീസ് കസ്റ്റഡിയിലാണ് ഹര്‍ണേക് സിംഗ് ഇപ്പോള്‍.

Exit mobile version