വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ വേദനിപ്പിക്കില്ല, അവരുടെ സമ്മതത്തോടു കൂടി മാത്രം വിവാഹം; പ്രണയദിനത്തില്‍ വ്യത്യസ്ത പ്രതിജ്ഞയുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

മാതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുള്ളുവെന്ന പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ചൊല്ലും.

സൂറത്ത്: വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ വേദനിപ്പിക്കാതെ അവരുടെ സമ്മതോടെയും അനുമതിയോടെയും മാത്രം വിവാഹം കഴിക്കുകയൊള്ളൂവെന്ന് വ്യത്യസ്ത പ്രതിജ്ഞയെടുത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഗുജറാത്തിലെ വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ത പ്രതിജ്ഞയെടുക്കുന്നത്. സൂറത്തിലെ 12 സ്‌കൂളില്‍ നിന്നും ഏകദേശം 10,000 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക.

മാതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുള്ളുവെന്ന പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ചൊല്ലും. അടുത്തിടെയായി അനേകം ആളുകള്‍ പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ വീട്ടുകാരുടെ സമ്മതമില്ലാതെ തീരുമാനമെടുക്കുകയും ചെയ്യുന്നു. പലരും വീടുകളില്‍ നിന്ന് ഒളിച്ചോടിയാണ് വിവാഹിതരാകുന്നത്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ ചുരുങ്ങിയ കാലത്തേക്ക് മാറുന്നു. ജീവിതത്തിന്റെ അത്തരമൊരു വലിയ തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മാര്‍ഗനിര്‍ദേശത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ എത്തിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം- സംഘാടകര്‍ പറയുന്നു.

സൂറത്തിലെ പ്രധാന സ്‌കൂളുകളായ സന്‍സാര്‍ഭാരതി, പ്രെസിഡന്‍സി ഹൈസ്‌കൂള്‍, സാന്‍സ്‌കര്‍കുഞ്ച് ഗ്യാന്‍പിത്ത്, സ്വാമിനാരായണ്‍ എം.വി വിദ്യാലയ, സണ്‍ ഗ്രേസ് വിദ്യാലയ,നവചേത്‌ന വിദ്യാലയ, ജ്ഞാന്‍ ഗംഗ വിദ്യാലയ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.

Exit mobile version