‘കഴിവില്ലാത്തതല്ല അവസരമില്ലാത്തതാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നം’; പഠിച്ചും പഠിപ്പിച്ചും വിദ്യ ലഹരിയാക്കി ഒരു കൗമാരക്കാരന്‍

സോഹത്തിന്റെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും പരിശീലനത്തിന്റെ പരിണിതഫലമായി കുട്ടികള്‍ ശാസ്ത്രമോള സംഘടിപ്പിക്കുകയും ഇവരുടെ കൂട്ടായ പരിശ്രമം കൊണ്ട് സ്‌കൂളിന്റെ വിജയശതമാനം 40 നിന്നും 78 ആയി ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട്

ഇന്നത്തെ സമൂഹത്തില്‍ കൗമാരക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും മൊബൈലുകളിലും സമയം ചിലവഴിക്കുമ്പോള്‍ നന്മയുടെ വറ്റാത്ത ഉറവയാവുകളുമായി അഹമ്മദാബാദില്‍ നിന്നുമുള്ള സോഹം ഭട്ട് വ്യത്യസ്ഥനാകുകയാണ്. പതിനഞ്ചുകാരനായ സോഹം വിദ്യാര്‍ത്ഥി മാത്രമല്ല ഒപ്പം ഒരു അധ്യാപകന്‍ കൂടിയാണ്.

സ്‌കൂളില്‍ തബല പഠിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സോഹത്തിനോട് സയന്‍സ് ക്ലാസ് എടുക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ആഴ്ച്ചയില്‍ ഒരിക്കല്‍ നാലുമണിക്കൂര്‍ സോഹം അധ്യാപകനായി പ്രവര്‍ത്തിച്ച് തുടങ്ങി. അങ്ങനെ 2017 സെപ്തംബര്‍ മുതല്‍ ബെഹ്‌റാംപുരയില്‍ മാനവ ഗുല്‍സാര്‍ നടത്തുന്ന സ്‌കൂളില്‍ പഠിപ്പിക്കാനായി സോഹം പോകാന്‍ തുടങ്ങി.

തെരുവില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനക്ഷമത വര്‍ധിപ്പിക്കാനായി അധ്യാപകര്‍ പ്രത്യേക ക്ലാസുകള്‍ എടുക്കുന്നുണ്ട്. സോഹത്തിന്റെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും പരിശീലനത്തിന്റെ പരിണിതഫലമായി കുട്ടികള്‍ ശാസ്ത്രമോള സംഘടിപ്പിക്കുകയും ഇവരുടെ കൂട്ടായ പരിശ്രമം കൊണ്ട് സ്‌കൂളിന്റെ വിജയശതമാനം 40 നിന്നും 78 ആയി ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. കുട്ടുകള്‍ക്ക് പഠനം എളുപ്പമാക്കാനും രസകരമാക്കാനും സിലബസിന് പുറമേ പഠന ഉപകരണങ്ങളുടെ സഹായവും സോഹം പ്രയോജനപ്പെടുത്തി.

കഴിവില്ലാത്തതല്ല അവസരമില്ലാത്തതാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്‌നമെന്നാണ് സോഹം പറയുന്നത്. പ്രബല വിദ്യാലയങ്ങളിലെ കുട്ടികളെക്കാളും കഴിവുള്ളവരാണ് ഇവര്‍ എന്നും സോഹം ഭട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ഭാവി വരുംതലമുറയുടെ കയ്യില്‍ ഭദ്രമാണെന്ന് തന്നെയാണ്.

Exit mobile version