മമതാ ഉരുക്കു വനിത, എല്ലാവരോടും കളിക്കുന്ന പോലെ അവരോട് കളിക്കാന്‍ നിക്കേണ്ട; നേതാവിനെ പിന്തുണച്ചും കേന്ദ്രത്തിന് താക്കീതുമായി ശത്രുഘ്‌നനന്‍ സിന്‍ഹ

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചിരുന്നു.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ തുറന്ന പോരില്‍ ബിജെപിയ്ക്ക് താക്കീതും നേതാവിന് പിന്തുണയുമായി കേന്ദ്രമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ. മമതാ ബാനര്‍ജി ഉരുക്കു വനിതയാണെന്നും എല്ലാവരോടും കളിക്കുന്ന പോലെ മമതയോട് കളിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ താക്കീത്.

മമത ഉരുക്കുവനിതയാണ്. കരുത്തുള്ള സ്ത്രീയാണ് അവര്‍. അവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം നിങ്ങള്‍ ഏക് ലാ ചലോരെ എന്ന പാട്ട് പാടേണ്ടി വരും. നമ്മുടെ ജനങ്ങള്‍ക്ക് നല്ലത് മാത്രം വരാന്‍ പ്രത്യാശിക്കാം. സമയം പോയ്ക്കൊണ്ടേയിരിക്കും. നിങ്ങളെ കാത്തിരിക്കില്ല- ശത്രുഘ്നന്‍ സിന്‍ഹ പറയുന്നു.

”അതിരിക്കട്ടെ, ഒരു വാറണ്ടോ കോടതി ഉത്തരവോ കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ 40 സിബിഐ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നമ്മളെന്താ അടിയന്തരാവസ്ഥയിലേക്കാണോ പോകുന്നത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിനായി നിങ്ങള്‍ തന്നെ ശ്രമിക്കേണ്ടതുണ്ടോയെ”ന്നും ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചിരുന്നു. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മമത ആരോപിച്ചിരുന്നു. നിരവധി പേരാണ് മമതാ ബാനര്‍ജിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.

Exit mobile version