യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം തിരിച്ചുപിടിച്ചു; അവകാശവാദവുമായി പീയൂഷ് ഗോയല്‍

പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണം അഞ്ചിരട്ടിയാക്കിയെന്നും അദ്ദേഹം ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാറിന്റെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ധനമന്ത്രാലയത്തിന്റെ താല്‍കാലിക ചുമതല വഹിക്കുന്ന റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. മൂന്ന് ലക്ഷം കോടി രൂപയാണ് തിരിച്ച് പിടിച്ചതെന്ന് ബജറ്റ് അവതരണത്തിനിടെ ഗോയല്‍ വ്യക്തമാക്കി. സാമ്പത്തിക കുറ്റവാളികളുടെ സ്വത്ത് തിരിച്ച് പിടിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപിഎ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയതിന്റെ ഇരട്ടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്നും, പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മ്മാണം അഞ്ചിരട്ടിയാക്കിയെന്നും അദ്ദേഹം ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി.

Exit mobile version