അച്ഛന്റെ മരണം കൊലപാതകമാണെന്ന് മകള്‍; സംസ്‌കാരത്തിന് മുന്‍പ് നാലുവയസുകാരിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കുടുംബം

സെക്ടര്‍ 93ലെ വാടക വീട്ടില്‍ ശനി രാത്രി എട്ടരയോടെയാണ് മമത ഭര്‍ത്താവിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കാണുന്നത്. ഏഴുവര്‍ഷം മുന്‍പ് വിവാഹിതരായ സന്തോഷിനും മമതക്കും നാലു വയസുള്ള മകളും രണ്ടു വയസുള്ള മകനുമുണ്ട്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് മകളുടെ വെളിപ്പെടുത്തല്‍. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ മമതയാണ് ഭര്‍ത്താവ് സന്തോഷ് രാഘവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സന്തോഷ് ഇലക്ട്രീഷനാണ്. ആത്മഹത്യ ചെയ്യതതാണ് എന്നാണ് ആദ്യം കരുതിയത് എന്നാല്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് മകളുടെ വെളിപ്പിടുത്തലില്‍ ഞെട്ടിയിരിയ്ക്കുകയാണ് കുടുംബം.

സെക്ടര്‍ 93ലെ വാടക വീട്ടില്‍ ശനി രാത്രി എട്ടരയോടെയാണ് മമത ഭര്‍ത്താവിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കാണുന്നത്. ഏഴുവര്‍ഷം മുന്‍പ് വിവാഹിതരായ സന്തോഷിനും മമതക്കും നാലു വയസുള്ള മകളും രണ്ടു വയസുള്ള മകനുമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ട് പോകുമ്പോളാണ് അച്ഛന്‍ കൊല്ലപ്പെട്ടതാണെന്ന നാല് വയലുകാരിയുടെ വെളിപ്പെടുത്തല്‍. സന്തോഷ് രാഘവിനെ കാണാനായി രണ്ടുപേര്‍ വീട്ടില്‍ വന്നതായും ഇവര്‍ സന്തോഷിന് മദ്യം നല്‍കിയതായും പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സന്തോഷിനെ ടെറസില്‍ കൊണ്ടുപോയി ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കിയതായും മകള്‍ പറഞ്ഞു.

പിതാവിന്റെ കൊലപാതകം നേരില്‍ കണ്ട് ഞെട്ടലില്‍ ഉറങ്ങിപ്പോവുകയായിരുന്നു. പിന്നീട് സംസ്‌കാര ചടങ്ങിന് പോകുമ്പോഴാണ് പെണ്‍കുട്ടി ഉറക്കം ഉണരുന്നതും അമ്മയോട് കൊലപാതകത്തെക്കുറിച്ച് പറയുന്നതും. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുയായിരുന്നു. സന്തോഷ് മരണപ്പെടുന്നതിന് മുമ്പ് രണ്ടുപേര്‍ വീട്ടിലേക്ക് കയറിപോവുന്നത് കണ്ടതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം അയച്ചിരിക്കുകയാണ്.

Exit mobile version