കത്വ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയ ആക്ടിവിസ്റ്റിനെതിരെ ബലാത്സംഗ ആരോപണം

ന്യുഡല്‍ഹി: കത്വയിലെ കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിക്ക് വേണ്ടി പോരാടിയ ആക്ടിവിസ്റ്റായ താലിബ് ഹുസൈനെതിരെ ബലാത്സംഗ ആരോപണം. ഇയാള്‍ക്ക് എതിരെയുള്ള ആരോപണം ജെഎന്‍യു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു എന്നാതാണ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

ഇത് താലിബ് ഹുസൈനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ ആരോപണമാണ്. ഒന്നര മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ സ്ത്രീയെ കാട്ടില്‍ വെച്ച് ബലാത്സംഗം ചെയാന്‍ ശ്രമിച്ചു എന്നൊരു കേസും കൂടി ഇയാളുടെ പേരിലുണ്ട്.

സംഭവം നടന്നത് എപ്രിലിലാണ്. ഇയാള്‍ പരാതിക്കാരിയായ നിരന്തരം വിളിച്ച് ശല്യം ചെയ്യുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു എന്ന് പരാതിക്കാരി പറയുന്നു. യുവതിയെ ഫ്‌ളാറ്റിലേക്ക് നിര്‍ബന്ധപൂര്‍വ്വം എത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.

വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത് കേസില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

Exit mobile version