സംശയ രോഗം, ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീടിനുള്ളില്‍ പൂട്ടിയിട്ട് തീവെച്ച് യുവാവ്, മൂന്ന് പേരും വെന്തു മരിച്ചു

പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടില്‍ വെച്ചാണ് സുനില്‍ ലാങ്കടേ എന്ന 45കാരന്‍ 13, 14 വയസുള്ള പെണ്‍മക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്.

അഹമ്മദ് നഗര്‍: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീട്ടിനുള്ളില്‍് പൂട്ടിയ ശേഷം വീടിന് തീ വെച്ച കര്‍ഷകന്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടില്‍ വെച്ചാണ് സുനില്‍ ലാങ്കടേ എന്ന 45കാരന്‍ 13, 14 വയസുള്ള പെണ്‍മക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്.

ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുനില്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യയേയും പെണ്‍മക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.

സംഭവത്തില്‍ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 302, 342, 504, 506 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് 45കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടില്‍ തീ പിടിച്ചതോടെ ഭാര്യ ലീലയും മക്കളും സഹായത്തിനായി കരഞ്ഞ് നിലവിളിച്ചെങ്കിലും സഹായിക്കാന്‍ സുനില്‍ ശ്രമിച്ചില്ല. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും വീട് പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. സാരമായി പൊള്ളലേറ്റ മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

കര്‍ഷകനായിരുന്ന സുനില്‍ അടുത്തിടെ ഓട്ടോ റിക്ഷ ഓടിക്കാന്‍ ആരംഭിച്ചിരുന്നു. ഞായറാഴ്ച ഓട്ടോറിക്ഷ കേടായെന്ന് പറഞ്ഞാണ് പരിചയമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഇയാള്‍ ഇന്ധനം വാങ്ങിയത്. കൊല്ലപ്പെട്ട പെണ്‍മക്കളേ കൂടാതെ മൂന്ന് മക്കള്‍ കൂടിയുണ്ട് ദമ്പതികള്‍ക്ക്. ഇവര്‍ ബന്ധുവീടുകളിലാണ് താമസം. ആയതു കൊണ്ട് ആ കുട്ടികള്‍ക്ക് രക്ഷപ്പെട്ടു.

Exit mobile version