നൂറ് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ തൊട്ടുകൂടായ്മ: തിയേറ്ററിനകത്ത് പ്രവേശിപ്പിക്കാത്തത് അപകടകരമായ പ്രവണത; സംവിധായകന്‍ വെട്രിമാരന്‍

ചെന്നൈ: ചെന്നൈ തിയേറ്ററില്‍ ആദിവാസി കുടുംബത്തിന് പ്രവേശനം നിഷേധിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വെട്രിമാരനും രംഗത്ത്. ജാതി വിവേചനത്തിനെതിരെയും മനുഷ്യര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും മുഖം നോക്കാതെ പ്രതികരിക്കുന്ന വ്യക്തിയാണ് വെട്രിമാരന്‍. നടന്‍ കമല്‍ഹാസനും വിജയ് സേതുപതിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

100 വര്‍ഷം മുമ്പ് തിയേറ്ററുകള്‍ തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയിരുന്നു. ജാതിയുടെ പേരില്‍ അവരെ തിയേറ്ററിനകത്ത് പ്രവേശിപ്പിക്കില്ല എന്ന് പറയുന്നത് അപകടകരമായ പ്രവണതയാണ്. സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിച്ചതിന് പിന്നാലെ ആ കുടുംബത്തെ സിനിമ കാണാന്‍ കയറ്റിയത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. ഇത് അംഗീകരിക്കാനാകുന്നതല്ല’, വെട്രിമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചെന്നൈയിലെ രോഹിണി തിയേറ്റിലെത്തിയ ‘നരികുറവ’ വിഭാഗത്തിലുള്ള ആളുകളോട് മോശമായി പൊരുമാറിയ ഉടമസ്ഥര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പിന്നാലെ കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്ന സംഭവത്തെ വളരെ ഗുരുതരമായാണ് സമൂഹ മാധ്യമങ്ങളും നോക്കിക്കാണുന്നത്.

Exit mobile version