വസ്ത്രം അലക്കുന്നതിനെ ചൊല്ലി തർക്കം; യുവസൈനികനെ ഡിഎംകെ നേതാവും കൂട്ടാളികളും അടിച്ചുകൊന്നു! പ്രഭുവിന്റെ വിയോഗം അതിദാരുണം

ചെന്നൈ: വസ്ത്രം അലക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് യുവ സൈനികനെ അടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി പോച്ചാംപള്ളിയിലാണ് ദാരുണ സംഭവം. കൃഷ്ണഗിരി സ്വദേശിയും സൈനികനുമായ പ്രഭുവാണ് കൊല്ലപ്പെട്ടത്. 33 വയസായിരുന്നു.

ഒരാഴ്ചയിലധികം പൊട്ടക്കിണറ്റില്‍ അകപ്പെട്ടു; അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ

ഫെബ്രുവരി എട്ടാം തീയതി പോച്ചാംപള്ളിയിലെ വാട്ടർടാങ്കിന് സമീപം വസ്ത്രം അലക്കുന്നതിനെച്ചൊല്ലിയാണ് പ്രഭുവും ഡി.എം.കെ കൗൺസിലറായ ചിന്നസാമിയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ ചിന്നസാമി ഉൾപ്പെടെയുള്ള പത്തംഗസംഘം പ്രഭുവിനെയും സഹോദരൻ പ്രഭാകരനെയും വീട്ടിൽക്കയറി മർദിക്കുകയായിരുന്നു.

അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഡി.എം.കെ. നേതാവായ ചിന്നസാമിയെയും ഇയാളുടെ കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്ന്.

Exit mobile version