വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി; ആറാം ക്ലാസുകാരിയെ കത്തിമുനയിൽ നിർത്തി സിന്ദൂരം ചാർത്തി എട്ടാം ക്ലാസുകാരൻ, ആത്മാർത്ഥമായി സ്‌നേഹിക്കുന്നുവെന്ന് 16കാരൻ

വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി ആറാം ക്ലാസുകാരിയെ കത്തിമുനയിൽ നിർത്തി സിന്ദൂരമണിയിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി. ഭയന്നുവിറച്ചുള്ള പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും വിദ്യാർത്ഥിയും കൂട്ടുകാരും അവിടെ നിന്നും ഓടിക്കളഞ്ഞിരുന്നു. സംഭവത്തിന് ശേഷം, പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടി ഒരു സുഹൃത്തിനൊപ്പം 14 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയതായി പോലീസ് പറഞ്ഞു. ആൺകുട്ടികൾ അവളുടെ വീടിന്റെ മതിൽ ചവിട്ടിയപ്പോൾ പെൺകുട്ടി നിലം തുടയ്ക്കുകയായിരുന്നു. അവരിൽ ഒരാൾ പെൺകുട്ടിയുടെ കഴുത്തിൽ കത്തി വയ്ക്കുകയും നെറ്റിയിൽ സിന്ദൂരം ചാർത്തുകയുമായിരുന്നു.

പെൺകുട്ടിയുടെ പിതാവ് ഡ്രൈവറാണ്. ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് പെൺകുട്ടി തന്റെ അച്ഛനോട് ദുരനുഭവം പറഞ്ഞത്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് മോട്ടോർ സൈക്കിളിലാണെന്ന് പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.

ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ആൺകുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. അതേസമയം, ചെയ്ത കാര്യത്തിൽ ആൺകുട്ടി പശ്ചാത്താപമില്ലെന്ന നിലപാടിലാണ് നിൽക്കുന്നതെന്ന് പോലീസ് പറയുന്നു. താൻ പെൺകുട്ടിയെ സ്‌നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാർത്ഥി പറയുന്നു.

Exit mobile version