ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു; അമ്മയെ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഭോപ്പാൽ: ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ അമ്മയെ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ കൊഹിഫിസ സ്വദേശി അസ്മ ഫാറൂഖിനെ(67)യാണ് മകൻ ഫർഹാൻ(32) അടിച്ചു കൊന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി വിജയന്‍; ഗവര്‍ണറുടെ ആക്ഷേപം തള്ളി സിപിഎം

മക്കളായ അത്തഹുള്ള, ഫർഹാൻ എന്നിവർക്കൊപ്പമായിരുന്നു അസ്മ ജീവിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ അത്തഹുള്ളയാണ് അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ടെറസിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് ഫർഹാൻ സഹോദരനോട് പറഞ്ഞത്. എന്നാൽ രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റ് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വിവരം തിരക്കിയപ്പോളാണ് അമ്മയെ താൻ കൊലപ്പെടുത്തിയതാണെന്ന് ഫർഹാൻ സമ്മതിച്ചത്. ഇക്കാര്യം പോലീസിനെ അറിയിച്ചാൽ സഹോദരനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭീഷണി വകവെയ്ക്കാതെ അത്തഹുള്ള വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഫർഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബി.കോം ബിരുദധാരിയായ ഫർഹാൻ തൊഴിൽ രഹിതനാണ്. ഇതിനിടെയാണ് വിവാഹം കഴിക്കാൻ യുവാവിന് ആഗ്രഹമുണ്ടായത്. എന്നാൽ ആദ്യം ഒരു ജോലി സ്വന്തമാക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതും.

Exit mobile version