ഹിന്ദു മതത്തിൽ നിന്ന് മാറി മുസ്ലിം യുവാവിനെ വിവാഹം ചെയ്തു; ബുർഖ ധരിക്കുന്നില്ല! മാതാചാരങ്ങൾ പാലിക്കുന്നില്ല, മകനെ വിട്ടു നൽകുന്നില്ല; ഭർത്താവ് യുവതിയെ കുത്തി കൊന്നു

മുംബൈ: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപെടുത്തി. മതാചാരങ്ങൾ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നൽകുന്നില്ലെന്നും ആരോപിച്ചാണ് യുവതിയെ ക്രൂരമായി കൊലപെടുത്തിയത്. ഹിന്ദു മതത്തിൽപ്പെട്ട യുവതിയായ രൂപാലി 2019 ലാണ് ഇഖ്ബാൽ ഷെയ്ഖ് എന്ന യുവാവിനെ വിവാഹം ചെയ്തത്.

കോഴിക്കോട് ഷോപ്പിങ് മാളില്‍ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് അന്വേഷിക്കുന്നു; മൊഴിയെടുക്കാനായി കൊച്ചിയിലേക്കും കണ്ണൂരിലലേക്കും സംഘം

പിന്നീട് മതം മാറി സാറ എന്ന പേരും സ്വീകരിച്ചിരുന്നു. പിന്നീടുള്ള ജീവിതത്തിൽ ഇവർക്ക് ഒരു മകൻ കൂടി ജനിച്ചു. 36 കാരനായ ഇഖ്ബാൽ ടാക്‌സി ഡ്രൈവറാണ്. ഇഖ്ബാൽ ഷെയ്ഖിന്റെ കുടുംബം യുവതിയെ ബുർഖ ധരിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായിരുന്നില്ല.

പരസ്പരം വഴക്ക് പതിവായി. ബന്ധം മുൻപോട്ട് പോവില്ലെന്ന് കണ്ടതോടെ യുവതി തന്റെ കുഞ്ഞുമായി മാറി താമസം തുടങ്ങി. ഇതിനിടെ തിങ്കളാഴ്ച വിവാഹമോചനത്തിന്റെ കാര്യം ചർച്ച ചെയ്യാനായി ഇയാൾ യുവതിയെ വിളിച്ചുവരുത്തി.

രാത്രി 10 മണിയോടെ കണ്ടുമുട്ടിയ ഇവർ കുട്ടിയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലായി. തുടർന്ന് ഇഖ്ബാൽ യുവതിയെ ഇടവഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തികൊണ്ട് ദാരുണമായി കുത്തി കൊലപെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ യുവതി മരണപെട്ടിരുന്നു.

Exit mobile version