മകളേക്കാള്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ കൊലപ്പെടുത്തിയ യുവതിയുടെ വീട് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

ചെന്നൈ: എട്ടാംക്ലാസുകാരിയായ മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് സഹപാഠിയെ വിഷം കൊടുത്തുകൊന്ന യുവതിയുടെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു.

കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്‍-മാലതി ദമ്പതിമാരുടെ മകന്‍ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഹായമേരി വിക്ടോറിയയുടെ വീടാണ് തകര്‍ത്തത്.

അജ്ഞാതസംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

also read- രോഗിയായ സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിയ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു

കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠന്‍ മരിച്ചത്. സഹായമേരി സ്‌കൂളിലെ കാവല്‍ക്കാരന്‍ വഴി വിഷംകലര്‍ത്തിയ ശീതളപാനീയം നല്‍കിയത്. ബാലമണികണ്ഠന്‍ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

Exit mobile version