ആശുപത്രിയിലെത്താൻ റോഡില്ല; 7-ാം മാസത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, രണ്ട് കുഞ്ഞുങ്ങളുടെയും മരണം നേരിൽ കണ്ട് അമ്മ, പ്രസവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിൽ

Newborn Twins | Bignewslive

മുംബൈ: നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അമ്മയുടെ കൺമുൻപിൽ വെച്ച് ഇരട്ടക്കുട്ടികൾ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ദാരുണ സംഭവം. അമിതമായ രക്തസ്രാവം മൂലം യുവതിയുടെ ആരോഗ്യസ്ഥിതിയും ഗുരുതരാവസ്ഥയിലാണ്.

‘ഭാര്യ വിചാരിച്ചത്ര സുന്ദരിയല്ല, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നത് ക്രൂരതയെന്ന് ഹൈക്കോടതി

കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറിൽ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രസവത്തെത്തുടർന്ന് അമിതമായി രക്തസ്രാവമുണ്ടായ സ്ത്രീയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങൾ മൂന്ന് കിലോമീറ്ററോളം ചുമന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

പാൽഘർ ജില്ലയിലെ മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറാണ് കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികൾക്ക് ആരോഗ്യമുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂവെന്ന് അറിയിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴിയില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ വെച്ച് രണ്ട് കുട്ടികളും മരണപ്പെടുകയായിരുന്നു.

അമിത രക്തസ്രാവം മൂലം സ്ത്രീയുടെ നിലയും വഷളായി, കുടുംബാംഗങ്ങൾ കയറും ബെഡ്ഷീറ്റും മരവും ഉപയോഗിച്ച് ഒരു താൽക്കാലിക സ്ട്രെച്ചർ നിർമിച്ച് സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. അപകടകരമായ വഴി താണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്. യുവതി ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്.

സംഭവം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര കിഷോർ വാഗ് ട്വീറ്റ് ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ബുധറിന്റെ ഇരട്ടക്കുട്ടികൾ മരിച്ചതെന്നും അവർ പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ ലഭ്യമല്ലാത്തതിനാലാണ് ഇത്തരം നിരവധി സംഭവങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും വിഷയം ടാഗ് ചെയ്ത് ചിത കിഷോർ വാഗ് കുറിച്ചു.

Exit mobile version