‘സ്ത്രീ നിലമുഴുതാൽ വരൾച്ച വരും’ സ്വന്തം കൃഷിഭൂമി ഉഴുതുമറിച്ച യുവതിക്ക് പിഴ ചുമത്തി; ഇനി ചെയ്താൽ കുടുംബത്തെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി

റാഞ്ചി: സ്വന്തം കൃഷിഭൂമി ഉഴുതുമറിച്ച യുവതിത്ത് പിഴ ചുമത്തി. ജാർഖണ്ഡിൽ ഗുംല ജില്ലയിലെ ദാഹു ടോളി ഗുംലാ ബ്ലോക്കിലാണ് സംഭവം. ട്രാക്ടർ ഉപയോഗിച്ച് സ്വന്തം കൃഷിഭൂമി ഉഴുതുമറിക്കുന്നതാണ് പഞ്ചായത്ത് നിരോധിച്ചത്.

ഉരുൾപൊട്ടൽ, ശബ്ദം കേട്ട് കാട്ടിലേയ്ക്ക് കുടുംബത്തോടെ ഓടിക്കയറി; ഇരുട്ടിൽ വഴിതെറ്റി, നാലാംക്ലാസുകാരൻ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത് രണ്ടുമണിക്കൂർ! ഒടുവിൽ

നിലം ഉഴുതുമറിക്കരുതെന്ന ഗ്രാമപഞ്ചായത്തിന്റെ നിർദേശം ലംഘിച്ചാൽ അവരെയും കുടുംബത്തെയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. സ്ത്രീകൾ കൃഷിസ്ഥലങ്ങൾ ഉഴുതുമറിച്ചാൽ പ്രദേശത്ത് പകർച്ചവ്യാധിയോ അല്ലെങ്കിൽ വരൾച്ചയോ വരാൻ സാധ്യത ഉണ്ടെന്നും അത് നല്ല ശകുനമല്ലെന്നുമാണ് പഞ്ചായത്തിന്റെ പക്ഷം.

മഞ്ജു ഒറാൻ എന്ന സ്ത്രീക്കെതിരെയാണ് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ അറിയപ്പെടുന്ന കൃഷിക്കാരിയാണ് മഞ്ജു ഒറാൻ. കൊവിഡ് അടച്ചിടൽ മുതൽ തന്റെ പത്ത് ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ കൃഷിയിറക്കിയിരുന്നു. പച്ചക്കറി കൃഷിയാണ് മഞ്ജു ചെയ്തിരുന്നത്.

കാർഷിക മേഖലയിൽ കൂടുതൽ വരുമാനമുണ്ടാക്കാനായി അടുത്തിടെ അവർ പുതിയൊരു ട്രാക്ടർ കൂടി വാങ്ങിയിരുന്നു. സംസ്‌കൃതത്തിൽ ബിരുദധാരി കൂടിയാണ് മഞ്ജു. ട്രാക്ടർ ഉപയോഗിച്ച് നിലം മഞ്ജു ഉഴുതുമറിച്ചതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് വിലക്കേർപ്പെടുത്തിയത്.

മഞ്ജുവിന്റെ പ്രതികരണം;

‘ചൊവ്വാഴ്ച വിളിച്ചുചേർത്ത ഗ്രാമപഞ്ചായത്തിലാണ് അവർ ഇതേകുറിച്ച് എന്നോട് ചോദിച്ചത്. നിലം ഉഴുതുമറിക്കുക എന്ന ജോലി പുരുഷൻമാർ മാത്രം ചെയ്യുന്ന ജോലി അല്ലെയെന്നവർ ചോദിച്ചു. സ്ത്രീകൾ നിലമുഴുന്നത് ചീത്ത ശകുനമാണെന്നറിഞ്ഞിട്ടും ഞാനെന്തിനാണ് അത് ചെയ്തത് എന്നൊക്കെയാണവർ ചോദിച്ചത്. ഞാൻ ഒരു കാളയെകൊണ്ടൊന്നും അല്ലല്ലോ ഒരു യന്ത്രം കൊണ്ടല്ലെ ഉഴുതത് എന്നവരോട് പറഞ്ഞെങ്കിലും അവരത് കേൾക്കാൻ തയ്യാറായിരുന്നില്ല.

ഇനിമുതൽ എന്റെ സ്വന്തം കൃഷിസ്ഥലം ഞാൻ ഉഴുതുമറിക്കരുതെന്ന് അവർ പറഞ്ഞു. ഇനിയെങ്ങാനും ഞാനത് ചെയ്താൽ എന്നെയും എന്റെ കുടുംബത്തെയും ഗ്രാമത്തിൽ നിന്നും പുറത്താക്കുമെന്നും അവർ പറഞ്ഞു. അതിന്റെ പേരിൽ എനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. അവരുടെ ന്യായത്തോട് ഞാനൊരിക്കലും യോജിക്കില്ലെന്ന് ഞാനവിടെ നിന്ന് ഇറങ്ങിയത്.

Exit mobile version