പെണ്ണ് കാണലിന് മുൻപ് ബ്യൂട്ടി പാർലറിൽ കയറി മേക്കപ്പ്; പ്രായം 54 പിന്നിട്ട സുകന്യ കഴിച്ചത് മൂന്നുവിവാഹം! മൂന്നാം വിവാഹത്തിൽ തട്ടിപ്പ് പൊളിഞ്ഞു! സുകന്യയെ കുടുക്കിയത് അമ്മായിയമ്മയും

marriage fraud case | Bignewslive

പുനർ വിവാഹത്തിന് തയ്യാറായ പുരുഷന്മാരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തി വന്ന 54കാരി പിടിയിൽ. തിരുപ്പതി സ്വദേശിനിയായ സുകന്യയാണ് പോലീസിന്റെ പിടിയിലായത്. നാളിത്രയും തട്ടിപ്പ് നടത്തി വന്ന സുകന്യയെ കുടുക്കിയതാകട്ടെ മൂന്നാം വിവാഹത്തിലെ ഭർത്താവിന്റെ അമ്മയും. രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയാണ് സുകന്യ.

തുടര്‍ച്ചയായി രോഗികളുടെ മരണം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി

മേക്കപ്പിലൂടെ പ്രായം കുറച്ച് കാട്ടിയാണ് ഇവർ തട്ടിപ്പ് നടത്തി വന്നത്. സേലത്തും ജോലാർപേട്ടയിലും ഇവർ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂർ സ്വദേശിയായ ശരണ്യ എന്ന പേരിലായിരുന്നു സുകന്യ കഴിഞ്ഞത്. ശേഷം, സുകന്യയെ ഗണേഷിനും കുടുംബത്തിനും ബ്രോക്കർ പരിചയപ്പെടുത്തി. ഇതായിരുന്നു സുകന്യയുടെ മൂന്നാം വിവാഹം.

കഴിഞ്ഞ വർഷം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടത്തി. ആറു വർഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ ലഭിച്ച മരുമകൾക്ക് 25 പവൻ സ്വർണമാണ് ഗണേഷിന്റെ അമ്മ ഇന്ദ്രാണി നൽകിയത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവൻ ഏൽപ്പിക്കണമെന്ന് ശരണ്യ വാശിപ്പിടിച്ചു. തുടർന്ന് വീട്ടിൽ തർക്കമുണ്ടായി. ശേഷം, ഗണേഷിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ടു ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി.

ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം; ഒടുവില്‍ രാജി, മന്ത്രി സജി ചെറിയാന്‍ പുറത്തേയ്ക്ക്

സ്വത്ത് എഴുതിനൽകാൻ ഗണേഷ് തയാറായെങ്കിലും ആധാർ കാർഡ് നൽകാതെ ശരണ്യ ഇവരെ കബളിപ്പിച്ചു. സംശയം തോന്നിയ ഇന്ദ്രാണി ശരണ്യയെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും പോലീസ് സ്‌റ്റേഷനിലെത്തി പരാതിയും നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മുൻപു മൂന്നുതവണ ശരണ്യ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരിൽ ഭർത്താവും വിവാഹിതരായ പെൺമക്കളുമുള്ള ഇവരുടെ യഥാർഥ പേരു സുകന്യയാണെന്നും പോലീസ് പറയുന്നു.

11 വർഷം മുൻപ് വീടു വിട്ട ഇവർ സേലം സ്വദേശിയെയാണ് പിന്നീട് വിവാഹം കഴിച്ചത്. ഇയാളുടെ സ്വർണവും പണവുമായി മുങ്ങിയ ശേഷം ജോലാർപേട്ടയിലെ റെയിൽവേ ക്യാന്റീൻ നടത്തിപ്പുകാരന്റെ ഭാര്യയായി. കോവിഡ് സമയത്ത് അമ്മയെ കാണാൻ പോകുന്നുവെന്നു പറഞ്ഞ് ജോലാർപേട്ടയിൽ നിന്നു മുങ്ങിയ ശേഷം ചെന്നൈയിലെത്തിയാണ് ഗണേഷിൻറെ വധുവായത്. പെണ്ണ് കാണലിനു മുൻപു ബ്യൂട്ടി പാർലറിൽ പോയി നന്നായി ഒരുങ്ങിവരുന്നതായിരുന്നു സുകന്യയുടെ രീതി.

Exit mobile version