ആന്ധ്രപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം

ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബക്രപ്പേട്ടയിലാണ് അപകടം നടന്നത്. സംഭവത്തില്‍ നാല്പത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

ശനിയാഴ്ച രാത്രി 11.45ഓടെയാണ് അപകടമുണ്ടായത്. 63 പേരുടെ വിവാഹസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് തിരുപ്പതി പോലീസ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Exit mobile version