വീണ്ടും ക്രൂരത! ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയ്ക്കെതിരെ കേസ്, കൃത്രിമ രേഖ ചമച്ചുവെന്ന് ആരോപണം, പരാതി നല്‍കിയത് പീഡന കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പട്ടെ ഹരിപാല്‍ സിങ്ങ്

കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലഖ്‌നൗ: കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയോട് വീണ്ടും അധികൃതരുടെ കണ്ണില്ലാത്ത ക്രൂരത. നാടിനെ ഞെട്ടിച്ച ബാലത്സംഗ കേസാണ് ഉന്നാവ പീഡനം. കൊടുംക്രൂതയ്ക്ക പിന്നാലെ ഇരയെ മറ്റൊരു കേസില്‍ കുടുക്കിയിരിക്കുകയാണ്. പീഡനത്തിന് ഇരയായ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ വ്യാജ രേഖ ചമച്ചുവെന്നാണ് പെണ്‍കുട്ടിയ്ക്ക് നേരെയുള്ള കേസ്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഹരിപാല്‍ സിങ്ങാണ് പെണ്‍കുട്ടിയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സഹോദരനുമെതിരെയാണ് കേസ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറും കൂട്ടാളികളും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടി രംഗത്തെത്തിയത്.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെയും റായ്ബറേലി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരിയുടെയും വ്യാജഒപ്പുകളും സീലുകളും ഉപയോഗിച്ചാണ് വ്യാജരേഖ ചമച്ചുവെന്ന് ആരോപണം. രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.

Exit mobile version