70 രൂപ മോഷ്ടിച്ചു; അടുപ്പിൽ ഉണക്കമുളകിട്ട് ശ്വസിപ്പിച്ചു, അവശയായ മൂന്നാം ക്ലാസുകാരിയുടെ വായിൽ ചുട്ടുപഴുത്ത സ്പൂൺ വെച്ചു! കുട്ടി മരിച്ചു, കണ്ണില്ലാത്ത ക്രൂരതയിൽ അമ്മയും ബന്ധുവും അറസ്റ്റിൽ

ചെന്നൈ: 70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂൺ വായിൽ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും കണ്ണില്ലാത്ത ക്രൂരത. തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്. അമ്മയുടെ ഉപദ്രവത്താൽ വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരമ്പലൂർ വേപ്പംതട്ടൈ ദിടിയൂർകുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

‘ചങ്കേ കൂടെയുണ്ട്, തള്ളിപ്പറയാനല്ല, ചേർത്ത് നിർത്താനാണിഷ്ടം’ ധീരജ് വധക്കേസിലെ കൊലയാളിക്കായി സൈബർ കോൺഗ്രസ് പോരാളികളുടെ മുറവിളി

വ്യാഴാഴ്ചയാണു സംഭവം. വീടിനു സമീപമുള്ള ബന്ധുവീട്ടിൽ നിന്ന് 70 രൂപ കാണാതായി. അന്വേഷണത്തിൽ കുട്ടിയാണ് പലഹാരം വാങ്ങാൻ പണമെടുത്തതെന്ന് കണ്ടെത്തി. ബന്ധുവായ മല്ലികയാണ് കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. പിന്നാലെ, സ്പൂൺ അടുപ്പിൽ വച്ച് പഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും പൊള്ളലേൽപിക്കുകയായിരുന്നു. അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശ നിലയിലാവുകയായിരുന്നു.

സമീപത്തെ ഫാർമസിയിൽനിന്നു മരുന്ന് വാങ്ങി നൽകിയെങ്കിലും ആരോഗ്യനില അവതാളത്തിലായി. തുടർന്ന് തിരുച്ചിറപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ, ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അമ്മയെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version